
പത്തനംതിട്ട: നാട്ടിൽ അടയ്‌ക്കയ്ക്കിപ്പോൾ കിട്ടുന്നത് റെക്കാർഡ് വില. പഴുത്ത അടയ്ക്ക ഒന്നിന് പത്തുരൂപയിലധികം ചില്ലറവില്‍പ്പനയിൽ കിട്ടുന്നുണ്ട്. ഇത്രയും വില ഇതിന് മുൻപ് കിട്ടിയിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ട് രൂപ മുതൽ ലഭിച്ചിരുന്ന അടക്കയ്‌ക്കാണ് ഇപ്പോൾ പത്തിലധികം ലഭിക്കുന്നത്.
വലിയ വില ലഭിക്കുന്നതിനാൽ കെട്ടുകളായി എടുക്കുമ്പോൾ പാകമാകാത്തവയും കേടായവയും ധാരാളമായി വരുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ശക്തമായ മഴ കാരണമാണ് വില വര്‍ദ്ധിക്കുന്നതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

കിലോയ്ക്ക് നൂറ് രൂപ പോലും ലഭിക്കാതിരുന്ന സ്ഥാനത്തിപ്പോൾ 200 രൂപയിലധികം ലഭിക്കുന്നുണ്ട്. കേരളത്തിലെ സീസൺ കഴിയുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും കര്‍ണാടകയിൽ നിന്നുമാണ് നാട്ടിലേയ്ക്ക് അടയ്ക്ക എത്തുന്നത്.