city-of-goals

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബോൺമൗത്തിനെ കീഴടക്കി. 19-ാം മിനിട്ടിൽ ഗുണ്ടോഗനാണ് ചാമ്പ്യൻമാരുടെ ഗോൾ അക്കൗണ്ട് തുറന്നത്. 31-ാം മിനിട്ടിൽ കെവിൻ ജി ബ്രൂയിനെയും 37-ാം മിനിട്ടിൽ ഫിൽ ഫോഡനും ലക്ഷ്യം കണ്ടപ്പോൾ ഇടവേളയ്ക്ക് പിരിയുമൃമ്പോൾ തന്നെ സിറ്റിയ്ക്ക് മൂന്ന് ഗോളിന്റെ ലീഡായി. 79-ാം മിനിട്ടിൽ ജെഫേഴ്സൻ ജെർമയുടെ വകയായി സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. അവസാനം കളിച്ച 30 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ സിറ്റി തോറ്റിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിൽ ടോട്ടനത്തിന് എതിരെയായിരുന്നു അത്. മറ്റൊരു മത്സരത്തിൽ ആഴ്സനൽ 4-2ന് ലെസ്റ്റർസിറ്രിയെ തോൽപ്പിച്ചു. പുത്തൻ സൈനിംഗ് ഗബ്രിയേൽ ജീസസിന്റെ ഇരട്ടഗോളുകളാണ് ആഴ്‌സനലിന് ജയമൊരുക്കിയത്. ഷാക്ക, മാർട്ടിനെല്ലി എന്നിവർ ഓരോഗോൾ വീതം നേടി. ആസ്റ്റൺവില്ല 2-1ന് എ‌വർട്ടണെ കീഴടക്കി.

ആദ്യ ജയം ഒസാസുനയ്ക്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ പുതിയ സീസണിൽ ആദ്യ ജയം ഒസാസുനയ്ക്ക്. പുത്തൻ സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് ഒസാസുന തകർത്തത്. 9-ാം മിനിട്ടിൽ അവിലയിലൂടെ ഒസാസുന മുന്നിലെത്തി എന്നാൽ അധികം വൈകാതെ പതിനൊന്നാം മിനിറ്റിൽ മർ സെവിയ്യയെ ഒപ്പമെത്തിച്ചു. 74ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഒറാസ നേടിയ ഗോൾ ഒസാസുനയ്ക്ക് ജയമൊരുക്കുകയായിരുന്നു.