
രണ്ട് പെെലറ്റുമാരും ഉറങ്ങിപ്പോയതോടെ വിമാനം ലാൻഡ് ചെയ്യാൻ വെെകിയത് അര മണിക്കൂറോളം.എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനമാണ് പെെലറ്റുമാരുടെ അനാസ്ഥമൂലം 25 മിനിട്ടിലധികം വെെകിയത്.
തിങ്കളാഴ്ചയാണ് എയര്‍ലൈന്‍സിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. 37,000 അടി ഉയരത്തില്‍ പറക്കവെയാണ് പെെലറ്റുമാരുടെ ഉറക്കം. ബോയിംഗ് 737-800 ഇ.ടി - 343 വിമാനത്താവളത്തിന് സമീപമെത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോൾ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം.

വിമാനം ഇറങ്ങേണ്ടിയിരുന്ന റൺവേ മറികടന്നപ്പോൾ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും അലാം മുഴങ്ങുകയും ചെയ്‌തതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നത്. പിന്നാലെ വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
അഡിസ് അബാബ എയർപോർട്ടിന് സമീപമുള്ള അനന്തമായ ലൂപ്പ് കാണിക്കുന്ന വിമാനത്തിന്റെ ഫ്ലൈറ്റ് പാതയുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസും ഈ സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നേരത്തെയും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. ന്യൂയോർക്കിൽ നിന്ന് റോമിലേക്കുള്ള വിമാനം 38,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാർ ഉറങ്ങിപ്പോയിരുന്നു.

Deeply concerning incident at Africa’s largest airline — Ethiopian Airlines Boeing 737 #ET343 was still at cruising altitude of 37,000ft by the time it reached destination Addis Ababa
— Alex Macheras (@AlexInAir) August 18, 2022
Why hadn’t it started to descend for landing? Both pilots were asleep. https://t.co/cPPMsVHIJD pic.twitter.com/RpnxsdtRBf