beverages

തിരുവനന്തപുരം : വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസത്തേക്ക് മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21,​22 തീയതികളിൽ മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടത്.

ഇന്നലെ സർക്കാരുമായി മന്ത്രിതല ചർച്ച നടത്തിയിട്ടും സമരം തുടരാനായിരുന്നു മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും തീരുമാനിച്ചത്. തുടർച്ചയായ രണ്ടാംദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകർത്ത് സമരക്കാർ അകത്തുകടന്നു. പൊലീസ് ബാരിക്കേഡ് മറിച്ചിട്ട സമരക്കാർ പിന്നീട് സർവീസ് റോഡിലൂടെ തുറമുഖ കവാടത്തെത്തി. ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.