kk

ന്യൂഡൽഹി : നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഗോവയിലെ ഹോട്ടലിലെ പാർട്ടിക്ക് ശേഷം മരണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നടക്കാൻ കഴിയാത്ത നിലയിൽ സൊനാലി ഫോഗട്ടിനെ സഹായി താങ്ങിപ്പിടിച്ചു കൊണ്ടുപോകുന്ന വീഡിയോ ആണ് പുറത്തുവന്നത്.

കേസിൽ അറസ്റ്റിലായ രണ്ടുപേരിൽ ഒരാളായ സുധീർ സാങ്‌വാനാണ് സോനാലിയെ താങ്ങിപ്പിടിച്ചു കൊണ്ടുപോകുന്നത്,​ അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊനാലി മരിക്കുന്നത്. സുധീർ സാങ്‌വാനും ഇയാൾക്കൊപ്പം അറസ്റ്റിലായ സുഖ്‌വിന്ദർ സിംഗും ചേർന്ന് ലഹരി കലർത്തിയ ദ്രാവകം നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. സൊനാലിയെ നിർബന്ധപൂർവം ലഹരിമരുന്ന് കഴിപ്പിച്ചതായി ചോദ്യംചെയ്യലിനിടെ ഇവർ പോലീസിനോട് സമ്മതിച്ചിരുന്നു.

സുധീറും സുഖ്‌വിന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരൻ റിങ്കു ഢാക്ക പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലപാതകക്കേസെടുക്കാൻ പൊലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യനിലപാട്.

This is CCTV footage allegedly of Sonali Phogat with Sudhir Sangwan of August 22. She can barely walk. Drunk or God knows what they drugs they gave her 😑 #SonaliDeathMystery#SonaliPhogat pic.twitter.com/gj5JDCW4bL

— Rosy (@rose_k01) August 26, 2022

മരിക്കുന്നതിന് ഏതാനും മണിക്കൂർമുമ്പ് അമ്മ, സഹോദരി എന്നിവരുമായി സൊനാലി ഫോണിൽ സംസാരിച്ചിരുന്നതായും. ഈ സംഭാഷണത്തിനിടെ പേഴ്സണൽ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സുധീർ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയാണ് ബലാത്സംഗം ചെയ്‌തെന്നും ഇതു വീഡിയോയിൽ പകർത്തിയിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പിടിവലി നടന്നതിന്റെ നിരവധി പരിക്കുകൾ സൊനാലിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. രണ്ടംഗ ഫൊറൻസിക് വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് മൃതദേഹപരിശോധന പൂർത്തിയാക്കിയത്