2022 ഫെബ്രുവരി 24, അന്നായിരുന്നു 'സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ റഷ്യന്‍ കരസേന ഉക്രൈന്‍ ലക്ഷ്യമാക്കി നീങ്ങിയത്. നാനാ വശങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചു കഴിഞ്ഞാല്‍ ഉക്രൈന്‍ എളുപ്പം പിടിച്ചടക്കാം എന്ന് റഷ്യന്‍ ഭരണ കൂടം കരുതി റഷ്യന്‍ നാവിക സേനയും ക്രെമിയ വഴി റഷ്യന്‍ കരസേനയും ഉക്രൈന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി പാഞ്ഞടുക്കുക ആയിരുന്നു.

ആഴ്ചകള്‍ യാത്ര ചെയ്തിട്ടും പാതകളിലെ ദുർഘടങ്ങള്‍ അകറ്റാന്‍ റഷ്യന്‍ സേനക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.