jj

സ്ത്രീകളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന വൻറാക്കറ്റ് പിടിയിൽ മുംബയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് 17 സ്ത്രീകളെയും നടത്തിപ്പുകാരെയും പിടികൂടിയത്. ഡേറ്രിംഗ് ആപ്പുകൾ വഴി ഇടപാടുകാരെ കണ്ടെത്തി സ്ത്രീകളെ നഗ്നരായി നിറുത്തി പണം തട്ടുകയാണ് സംഘത്തിന്റെ രീതി. കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ ഇവരിലുണ്ട്.

പടിഞ്ഞാറൻ മുംബയിലാണ് കാൾ സെന്ററുകൾ പ്രവർത്തിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്ന കാൾ സെന്ററുകളിൽ ഇന്ന് ഒരേ സമയം റെയ്‌ഡ് നടത്തുകയായിരുന്നു. പ്രത്യേക മൊബൈൽ ആപ്പുകൾ വഴിയായിരുന്നു ഇവയുടെ പ്രവർത്തനം. ആപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് വീഡിയോ കാൾ ചെയ്യാൻ കഴിയുന്നത്. 270 രൂപ മുതൽ പതിനായിരം രൂപ വരെ ഇടപാടുകാരിൽനിന്നും ഈടാക്കും. ന്നുണ്ട്. ചെറുമുറികളിൽ ഇരിക്കുന്ന സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരമാണ് ഇവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വിളിക്കുന്ന ഇടപാടുകാരുമായി സ്ത്രീകൾ ലൈംഗിക കാര്യങ്ങൾ സംസാരിക്കും.

കാശു നൽകുന്നതിന് അനുസരിച്ച് ഇവർ വസ്ത്രങ്ങൾ അഴിച്ച് ലൈംഗിക വൃത്തികൾ ചെയ്യുമെന്നും പൊലീസ് പറയുന്നു. ഇങ്ങനെ വീഡിയോ കോൾ ചെയ്യുന്നവരിൽനിന്ന് മൊബൈൽ ആപ്പു വഴി കാശ് വാങ്ങാറാണ് പതിവ്. എന്നാൽ ചിലരിൽനിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും പൊലീസ് പറഞ്ഞു. ഇത്തരക്കാരുടെ വീഡിയോ കോളുകൾ റെക്കോർഡ് ചെയ്യുകയാണ് പതിവ്. അതിനു ശേഷം ഈ വീഡിയോ പുറത്തുവിടാതിരിക്കണമെങ്കിൽ, വൻ തുക നൽകണമെന്ന് ആവശ്യപ്പെടും. പിടിയിലായ സ്ത്രീകളിൽ ചിലർ സെക്സ് റാക്കറ്റുകളുടെ ഇരകളാണോ കാൾ സെന്റർ നടത്തിപ്പിൽ പങ്കാളികളാണോ എന്ന കാര്യം അന്വേഷിക്കുന്നതായും പൊലീസ് പറയുന്നു.