sanfar-sabu

ചെർപ്പുളശ്ശേരി: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനിയൻ ജ്യേഷ്ഠനെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു. കുലുക്കല്ലൂർ മുളയങ്കാവ് തൃത്താല നടക്കിൽ വീട്ടിൽ സൻഫർ സാബുവാണ് (40) കൊല്ലപ്പെട്ടത്. അനിയൻ സക്കീറിനെ (25) കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൻഫർ സാബുവിനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

സംഭവ സമയത്ത് ഉമ്മയും മറ്റൊരു സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഊട്ടിയിൽ ജോലി ചെയ്യുന്ന സാബു ഉമ്മയെ കാണാൻ എത്തിയതായിരുന്നു.

ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷ്, കൊപ്പം എസ്.ഐ എം.ബി. രാജേഷ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി. കൊല്ലപ്പെട്ട സൻഫർ സാബുവിന് ഭാര്യമാരും കുട്ടികളുമുണ്ട്. സൈതലവിയാണ് പിതാവ്. മാതാവ്: കദീജ.

പെരിയ ഇരട്ടക്കൊലക്കേസ്: മൂന്നു
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പ്രദീപ്, എ. സുരേന്ദ്രൻ, റെജി വർഗീസ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി തള്ളി.
ഒന്നാംപ്രതി പീതാംബരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതികൾ ഭരണത്തിലുള്ള പാർട്ടിയിലെ പ്രാദേശിക നേതാക്കളാണ്. ഇവർക്ക് ജാമ്യം നൽകിയാൽ പ്രദേശത്തു ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി കെ. കമനീസാണ് ജാമ്യാപേക്ഷകൾ തള്ളിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.