
വടക്കുംതല: ഭക്തജനങ്ങൾ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ കൊമ്പൻ കാളിദാസൻ സുഖചികിത്സ കഴിഞ്ഞ് ക്ഷേത്രത്തിൽ മടങ്ങിയെത്തി.
മേൽശാന്തി സുധാംശു നമ്പൂതിരി ആരതി ഉഴിഞ്ഞ് പ്രസാദം നൽകി സ്വീകരിച്ചു.
പനയന്നാർകാവ് ക്ഷേത്രഭരണ സമിതി, ഗജരാജസമിതി, ഭക്തർ എന്നിവർ ചേർന്ന് തണ്ണിമത്തൻ, പഴക്കുലകൾ, വെള്ളരിക്ക എന്നിവ നൽകി.
ആനത്തറിയിൽ തളച്ചിരുന്ന കാളിദാസൻ നാലുമാസമായി ഡോ. ബിനുഗോപിനാഥ്, ഡോ. സാജൻ എന്നിവരുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു.
പാപ്പാൻ ശിവരാമന്റെ പെട്ടെന്നുള്ള വേർപാട് ഭക്തർക്കും ആനപ്രേമി സംഘത്തിനും കാളിദാസനും തീരാനഷ്ടമാണ്. 2014ൽ ക്ഷേത്ര കൊടിയേറ്റിന് ഭക്തർ നടയ്ക്കിരുത്തിയ കാളിദാസൻ അന്ന് മുതൽ ശിവരാമന്റെ പരിചരണത്തിലായിരുന്നു. തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ലക്ഷണമൊത്ത ആനകളിൽ ഒന്നാണ് ശാന്തനായ കാളിദാസൻ.