medicine-

കൊല്ലം: മയക്കുമരുന്നുകൾ ഉപയോഗിക്കാതെ ശരീരവേദന ഒഴിവാക്കാൻ ഒരു പുതിയ ഇംപ്ലാന്റ് മെഡിക്കൽ ഉപകരണം, അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ എൻജിനിയറിംഗ് പ്രൊഫസർ ജോൺ റോജേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നു.


വേദനകൾ പലവിധം

തലയിലോ, പുറകിലോ അനുഭവപ്പെടുന്ന വേദന ജീവിതത്തെ ശരിക്കും തടസപ്പെടുത്തും. എല്ലാ വേദനകളും ഒരു പോലെ അല്ല. വേദനയെ ഒരാൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് മുഖ്യം. തലവേദന, നടുവേദന, കഴുത്തുവേദന എന്നിവ ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. മിക്കപ്പോഴും പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന, ഫൈബ്രോമയാൾജിയ, പേശിവദേന, തരുണാസ്ഥിയുടെ തകർച്ചകാരണമുണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്, ആർത്തവമലബന്ധം, മൂത്രനാളിയിലെ അണുബാധ തുടങ്ങിയവ കാരണമുണ്ടാകുന്ന പെൽവിക് വേദന, വയറുവേദന, രക്തക്കുഴലുകൾ തകരുന്നതിലൂടെയുണ്ടാകുന്ന ഇസ്‌കെമിക് വേദന, കാൻസർ വേദന ഇങ്ങനെ ശരീരവേദനകൾ നിരവധിയാണ്.


ഇംപ്ലാന്റബിൾ മെഡിക്കൽ

ഉപകരണങ്ങൾ
ശസ്ത്രക്രിയയ്‌ക്കിടയിലോ, മറ്റ് ക്ലിനിക്കൽ ഇടപെടലുകളിലോ ഒരു പ്രത്യേക പ്രവർത്തനം നടത്തുന്നതിന് മനുഷ്യശരീരത്തിൽ സ്ഥാപിക്കാവുന്ന ഒരു മെഡിക്കൽ ഉപകരണമാണ് ഇംപ്ലാന്റബിൾ മെഡിക്കൽ ഉപകരണം. ബ്രെസ്റ്റ് ഇംപ്ലാന്റുകൾ, ഗർഭനിരോധന ഇൻട്രാഗർഭാശയ ഉപകരണങ്ങൾ, അസ്ഥി, കൃത്രിമ സന്ധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഹൃദയത്തിന്റെ താളം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പമ്പിംഗ് ശേഷി നിലനിറുത്താനും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഇംപ്ലാന്റ് ഉപകരണമാണ് കാർഡിയാക് സ്റ്റിമുലേറ്റർ. വളരുന്ന വയോജനസംഖ്യയും വിട്ടുമാറാത്ത രോഗങ്ങളുടെ വർദ്ധനയും സാങ്കേതികവിദ്യയുടെ പുരോഗതിയും ഇത്തരം പുതിയ ഉത്പന്നങ്ങളുടെ വികസനത്തിന്റെ കുതിച്ചു ചാട്ടത്തിന് കാരണമാകുന്നു. 2025 ആകുമ്പോൾ ഈ ഉപകരണങ്ങളുടെ വിപണി ഏതാണ്ട് 1.035 ലക്ഷംകോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്.


ശരീരവേദനയകറ്റാൻ

ഇംപ്ലാന്റ് ഉപകരണം
വേദനയുള്ള ഭാഗത്തെ ഞരമ്പുകൾക്ക് സമീപം ഈ ഉപകരണം ഘടിപ്പിച്ചാൽ വേദനയുടെ സിഗ്നലുകൾ തലച്ചോറിലെത്തുന്നത് തടയും. അങ്ങനെ വേദന രോഗി അറിയില്ല. ഇംപ്ലാന്റ് ഉപകരണത്തിന് ഒരു ഷീറ്റ് കടലാസിന്റെ കനമേയുള്ളൂ. വളരെ മൃദുവാണ്. എളുപ്പത്തിൽ വളയ്ക്കാനും നീട്ടാനും സാധിക്കും. ഒരു നാഡിക്ക് ചുറ്റും പൊതിയാം. പൊതിഞ്ഞുവയ്ക്കുന്ന ഞരമ്പിന്റെ താപനില കുറയും. അത് തണുക്കും. അതോടെ തലച്ചോറിലേക്ക് വേദനയുടെ സിഗ്നലുകൾ അയയ്ക്കാൻ കഴിയാതെ വരും. ഞരമ്പിലെ താപനില തീരെ കുറയാതിരിക്കാനുള്ള സംവിധാനവുമുണ്ട്. ചികിത്സാകാലം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഈ ഇംപ്ലാന്റ് ഉപകരണം ശരീരത്തിൽ അലിഞ്ഞു ചേരുമെന്നും ജോൺ റോജേഴ്‌സ് പറഞ്ഞു.

ഡോ. പ്രൊഫ. വിവേകാനന്ദൻ പി. കടവൂർ