കൊല്ലം: ശക്തികുളങ്ങര കുളക്കുടി ഭദ്രദേവീ ക്ഷേത്രത്തിൽ നിന്ന് ആമവിളക്ക് മോഷ്ടിച്ച കേസിലെ അവസാന പ്രതിയെയും പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര എക്‌സൽ നിവാസിൽ റാം മോഹൻ എന്ന സുധീഷ് (25) ആണ് അറസ്റ്റിലായത്. ഈ കേസിലെ ഉൾപ്പെട്ട ഒന്നും മൂന്നും പ്രതികളായ വൈഷ്ണവ്, അജിത്ത് എന്നിവരെ പിടികൂടുകയായിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16ന്പുലർച്ചെ മോഷ്ടിച്ച് അജിത്തിന്റെ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുപോയത്. ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സബ് ഇൻസ്‌പെക്ടർ ഐ.വി. ആശയുടെ നേതൃത്വത്തിൽ എ.എസ്.ഐ ഡാർവിൻ, സി.പി.ഒമാരായ ശ്രീലാൽ, മനു എന്നിവരടങ്ങിയ സംഘം ഇയാളെ പുത്തൂരിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്​റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.