skvc-
കേരളവർമ്മ(ഫയൽഫോട്ടോ)

തൃശൂർ: സ്വാതന്ത്ര്യത്തിന് നാലുനാൾ മുൻപേ തന്നെ എല്ലാം തുറന്നിട്ട്, എല്ലാവരെയും തുറന്നുവിട്ട് ഊട്ടിവളർത്തിയ കലാലയത്തിന് 75 വയസാകുന്നു. ഒന്നും അടച്ചുകെട്ടേണ്ടതല്ലെന്ന് ഓർമ്മിപ്പിക്കുന്ന ജൈവപ്രകൃതം കാത്തുപോരുന്ന ശ്രീകേരളവർമ്മ. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ രാജ്യം ആഘോഷിക്കുമ്പോൾ അലയും ഒലിയും കാനാട്ടുകരയിലും കേൾക്കാം.

സമൂഹമാദ്ധ്യമങ്ങളിൽ ഉത്സവം എന്നേ തുടങ്ങിക്കഴിഞ്ഞു. പഠിച്ചവരും പഠിപ്പിച്ചവരും ഈ കലാലയത്തെ സ്‌നേഹിച്ചവരും പടികടന്നെത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നമുക്കൊന്ന് കൂടണം, ഒന്നടിച്ചുപൊളിക്കണം... അങ്ങനെ 'കേരളവർമ്മൻസ്' ഗ്രൂപ്പുകളിൽ സ്‌നേഹസൗഹൃദങ്ങൾ നിറയുന്നു. ഭൂമിയുടെ ഏതുകോണിലും ഏത് ഉന്നതപദവികളിലും ഒരു കേരളവർമ്മക്കാരൻ ഉണ്ടാകുമെന്ന് അവർ അഭിമാനം കൊള്ളുന്നു. അവരിൽ പലരും 11 മുതൽ 14 വരെ കാനാട്ടുകരയിലെത്തും, കേരളവർമ്മ ചുരത്തിയ വികാരം അവിടെയെത്തിക്കും.
കൊട്ടാരക്കെട്ടും 'ഊട്ടി'യും സാഹിത്യവും രാഷ്ട്രീയവും സിനിമയും കായികരംഗവുമെല്ലാം ഉൾച്ചേർന്ന കാമ്പസാണ് കേരളവർമ്മയെ എന്നും വേറിട്ടതാക്കിയത്.

കേരളവർമ്മയുടെ വാർഷികാഘോഷങ്ങൾക്ക് 11ന് തുടക്കം

തൃശൂർ: ശ്രീ കേരളവർമ്മ കോളേജിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് 11ന് തുടക്കമാകും. രാവിലെ പത്തിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണവും റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയുമാകും. കേരളവർമ്മ കോളേജ് നൽകുന്ന വജ്രമുദ്ര പുരസ്‌കാരം ടി.എൻ. പ്രതാപൻ എം.പി സമ്മാനിക്കും.
ഒറ്റപ്പത്ത് രാമചന്ദ്രൻ, കല്യാണരാമൻ, ഡോ. സി.വി. രാധാകൃഷ്ണൻ, പി. ഭാസി എന്നിവർക്കാണ് പുരസ്‌കാരം. കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്യും. ഒരുമണിക്ക് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും.
12ന് രാവിലെ പത്തിന് മാറുന്ന ഇന്ത്യയും മാനവികതയും എന്ന വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. പൂർവ വിദ്യാർത്ഥികളുടെ സമ്മേളനം വി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. 5.30ന് പാട്ടിന്റെ വഴികൾ കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യും. കവിയരങ്ങും സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രൊഫ സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.
14ന് നേതൃസംഗമവും 11ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ ഒത്തുചേരലും നടക്കും. ഭരണഘടന വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ ഡോ. വി. ശിവദാസൻ എം.പി മുഖ്യപ്രഭാഷണം നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പ്രിൻസിപ്പൽ വി.എ. നാരായണമേനോൻ, ഡോ. കെ. സുധീന്ദ്രൻ, ഡോ. ജയനിഷ, ഗിരീഷ്‌കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.