bus

തൃശൂർ : തൃശൂരിൽ കാർ യാത്രികർക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. സംഭവത്തിൽ ഗുരുവായൂർ കാഞ്ഞാണി തൃശൂർ റൂട്ടിലോടുന്ന വിഷ്ണുമായ ബസ് ജീവനക്കാർ അറസ്റ്റിലായി. തൊയക്കാവ് സ്വദേശി മണികണ്ഠൻ, ഊരകം സ്വദേശി വിഷ്ണു, മണലൂർ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. കാർ യാത്രികൻ ചേറ്റുവ സ്വദേശി സുധീഷിന് നേരയാണ് ആക്രമണം. ബസ് പിറകോട്ട് എടുത്ത് വീണ്ടും ഇടിപ്പിച്ചതായും പരാതിയുണ്ട്. പൂത്തോളിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാർ കാർ യാത്രികരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു.

ഡോക്ടർമാരുടെ കുറവ് : പരാതി ഫയലിൽ

തൃശൂർ: ഗവ.മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ രോഗീപരിചരണത്തിന് നിലവിലുണ്ടായിരുന്ന ഹൗസ് സർജന്മാർ കാലാവധി പൂർത്തിയാക്കി പുറത്തുപോയതിനെ തുടർന്ന് ആശുപത്രിയിലുണ്ടായ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിന് പരിഹാരമുണ്ടാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.

പ്രൈവറ്റ് ഹെഡ്മാസ്റ്റേഴ്‌സ് 

അസോ. ധർണ്ണ

തൃശൂർ: സ്‌കൂൾ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വർദ്ധിപ്പിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാന അദ്ധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ.എം.മുഹമ്മദ് അദ്ധ്യക്ഷനായി. ജോഷി ഡി.കൊള്ളന്നൂർ, വി.പി.പാപ്പച്ചൻ, സി.എഫ്.റോബിൻ , ടി.എ.ഫ്രാൻസിസ്, വി.ടി.ലാലി, ഒ.ടി.ജോസ് ലിയോ, കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.