d

വളാഞ്ചേരി: അടിപിടിക്കേസിൽപ്പെട്ടയാളെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം പട്ടം മുട്ടട രോഹിണി നിവാസിൽ നിധിൻ അനന്തപുരിയെയാണ് (43) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 27നാണ് കേസിനാസ്പദമായ സംഭവം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അടിപിടിക്കേസിൽപ്പെട്ട യുവാവിൽ നിന്ന് 1.27 ലക്ഷം തട്ടിയെന്നാണ് കേസ്. കേസിലെ മറ്റ് രണ്ട് പ്രതികളായ താനൂർ ചെറുപുരയ്ക്കൽ വീട്ടിൽ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി ഇരുമ്പലയിൽ സിയാദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തേഞ്ഞിപ്പലത്ത് എസ്‌.ഐയെ 2016ൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കേസും നിധിനെതിരെ നിലവിലുണ്ട്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.