kmscl

തിരുവനന്തപുരം: മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നിന്റെ ആവശ്യകതയും വിതരണവും ഉറപ്പാക്കാൻ സംഘടിപ്പിച്ച പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വർദ്ധനവും കണക്കാക്കി ഇൻഡന്റ് തയ്യാറാക്കണം. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തും. മരുന്ന് ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എല്ലിന്റെ ഓൺലൈൻ സംവിധാനം ജീവനക്കാർ ഉപയോഗപ്പെടുത്തണം. ഡി.ഡി.എം.എസ് സോഫ്റ്റ് വെയറിലൂടെ മരുന്നുകളുടെ റിയൽ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച ഡേറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും ആരോഗ്യ വകുപ്പ്,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റുകളിൽ ഏകോപനമുണ്ടാക്കാൻ ഒരാൾക്ക് ചുമതല നൽകണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ,എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ,കെ.എം.എസ്.സി.എൽ എംഡി ചിത്ര,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.