qq

മഞ്ചേരി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാവാത്തപെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്ത പാസ്റ്റർക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷ്യൽ കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ് പ്രകാശിനെയാണ് (51) ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2016 ഫെബ്രുവരി 17, 18, മാർച്ച് എട്ട് തീയതികളിലായിരുന്നു സംഭവം.
പെരിന്തൽമണ്ണ പെന്തക്കോസ്ത് മേഖലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വച്ച് പരിചയപ്പെട്ട കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥന ആവശ്യമാണെന്നും പറഞ്ഞ് വീട്ടിലെത്തിയ പ്രതി കുട്ടികളെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാർത്ഥനയ്ക്കെന്നു പറഞ്ഞ് കിടപ്പുമുറിയിൽ കൊണ്ടുപോയി 13കാരിയെ പീഡിപ്പിച്ചു. മാർച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. പിഴയടച്ചാൽ രണ്ടു ലക്ഷം രൂപ പെൺകുട്ടിക്കും 50,000 രൂപ ആൺകുട്ടിക്കും നൽകണം.