തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തീകരിച്ചുവെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. പ്ലാംപഴിഞ്ഞി പാലത്തിന്റെയും ഉദിയൻകുളങ്ങര - മലയിൽകട - വടകര - മാരായമുട്ടം - അരുവിപ്പുറം - അയിരൂർ റിംഗ് റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2752 കോടി രൂപയുടെ 767 പദ്ധതികൾ പുരോഗമിക്കുകയാണ്. വരുന്ന നാല് വർഷത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50 ശതമാനം റോഡുകളെങ്കിലും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണി കഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ, ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി.ഒ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം തുടങ്ങിയവർ പങ്കെടുത്തു.