kerala-police

തിരുവനന്തപുരം: പൊലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് രണ്ടാംവട്ടവും സർക്കാരിന് ശുപാർശ നൽകി. ഫയർഫോഴ്സ്,വനം,എക്‌സൈസ്,ജയിൽ എന്നീ സേന വിഭാഗങ്ങളുടെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ,സ്റ്റുഡന്റ് പൊലീസ് കേഡറ്റ്,അദ്ധ്യാപകർ,ലീഗൽ മെട്രോളജി ജീവനക്കാർ,മോട്ടോർ വാഹന വകുപ്പ് എന്നിവരുടെയും കാക്കി യൂണിഫോം മാറ്റണം. ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് നിർദ്ദേശം.

പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാരും കാക്കി ധരിക്കാൻ പാടില്ല. ഫയർഫോഴ്സും ജയിൽ വകുപ്പും വനംവകുപ്പും ക്രമസമാധാന ചുമതയിൽ ഉൾപ്പെടാത്തതിനാൽ മറ്റൊരു യൂണിഫോം നൽകണം. എന്നാൽ മറ്റ് വിഭാഗങ്ങൾ പൊലീസിനു സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ ഉപയോഗിക്കാറില്ല.