bus

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ കുടിവെള്ളവും പാക്കറ്റ് ജ്യൂസും കൊണ്ടുനടന്നു കച്ചവടം ചെയ്യുന്നയാളുടെ കാലുകളിൽ ബസിന്റെ മുൻചക്രം കയറിയിറങ്ങി ഗുരുതര പരിക്കേറ്റ് മരിച്ചു. ആലപ്പുഴ ലജ്നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ അസ്ലം (54) ആണ് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാത്രി 8.30ന് മരിച്ചത്. രാവിലെ 11.30ന്

തിരുവനന്തപുരത്തു നിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് യാത്രക്കാരെ കയറ്റാനായി സ്റ്റാൻഡിലെത്തിയതിനിടെയായിരുന്നു അപകടം. അസ്ളമിന്റെ ഇടതുകാൽ ചതഞ്ഞു. ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കും മാറ്റി. തുടർന്നാണ് കോട്ടയം മെഡി. ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്തം വാർന്നാണ് മരിച്ചതെന്നും ആലപ്പുഴ മെഡി. ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം കാര്യമായ ചികിത്സ ലഭിച്ചില്ലെന്നും പിന്നീട് കോട്ടയത്തേക്ക് അയയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: ജാരിയത്ത്.
മക്കൾ: മനുസ്, മൺസൂൺ, അനൂജ്