ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനം കൊണ്ട് പുണ്യ കേന്ദ്രമായ പാറയ്ക്കലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ പാറയ്ക്കൽ സന്ദർശനം നടത്തിയതിന്റെ 108-ാം വാർഷികത്തോടനുബന്ധിച്ച് ഇവിടെ സന്ദർശനം നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. വാർഷിക ദിനത്തിൽ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ പാറയ്ക്കലിനെ ആത്മീയ തലസ്ഥാനമായി പ്രഖ്യപിച്ച് വിപുലമായ വികസന പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഗുരുദേവ ഭക്തർ പവിത്രമായി കരുതുന്ന നീരുറവയും തീർത്ഥക്കുളവും ഗുരുക്ഷേത്രവും സംരക്ഷിച്ച് നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
പാറയ്ക്കൽ എത്തിയ കെ. സുരേന്ദ്രനെ ബി.ഡി.ജെ.എസ് ജില്ലാ ട്രഷറാർ മോഹനൻ കൊഴുവല്ലൂർ, ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി പി.എൻ വിജയൻ കമ്മറ്റി അംഗങ്ങളായ ചന്ദ്രപ്രകാശ്, ഗിരിജിത്ത്, ക്ഷേത്രം ശാന്തി സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ജില്ലാ പ്രസിഡന്റ് എം.വി ഗോപൻ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനിഷ് മുളക്കുഴ , ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പകുമാരി, കെ. അർ അനന്ദൻ, വി.എൻ സുരേന്ദ്രൻ, വിനിജ സുനിൽ, എസ്.പി സുനിൽ കുമാർ എന്നിവരും സുരേന്ദ്രനൊപ്പം പാറയ്ക്കൽ സന്ദർശിച്ചു.