lija

കിഴക്കമ്പലം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ചു. പള്ളിക്കര പിണർമുണ്ടയിൽ ഉൗത്തിക്കര ഭാസ്കരന്റെ മകൾ ലിജയാണ് (41) കൊല്ലപ്പെട്ടത്. മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഭർത്താവ് ഒഡിഷ സ്വദേശി സുക്രുവെന്ന (40) സാജനെ കണ്ടെത്തി.

പ്ലൈവുഡ് കമ്പനിയിൽ ഒന്നിച്ച്ജോലി ചെയ്യവേ 14 വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ച ഇവർ ലിജയുടെ വീട്ടിലായിരുന്നു താമസം. പരപുരുഷബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ടുമാസമായി മാറിത്താമസിക്കുകയായിരുന്ന സാജൻ തിങ്കളാഴ്ച രാത്രി 10 മണിയോടെ പലഹാരങ്ങളുമായി ലിജയുടെ വീട്ടിലെത്തി. വീടിനു പിന്നിലിരുന്ന് ഇവർ സംസാരിക്കുന്നതി​നി​ടെയാണ് കൊലപാതകം. കനത്ത മഴയായിരുന്നതിനാൽ മാതാപിതാക്കളും അനുജത്തിയും സംഭവമറിഞ്ഞില്ല. നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ലിജയെ കാണുന്നത്. പഴങ്ങനാട്ടെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു.

sukru-

ഇന്നലെ രാവിലെ വഴിയി​ൽ ചെരുപ്പും മുണ്ടും കണ്ട് നടത്തിയ അന്വേഷണത്തിലാണ് സാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനിക, ആര്യൻ, അനീഷ എന്നിവർ മക്കളാണ്.