തൃക്കാക്കര: ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമ്പൂർണ പുകയിലരഹിത പദ്ധതി പാളുന്നു. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് . പുകയില പരസ്യങ്ങൾക്കെതിരായ സുപ്രീം കോടതി വിധി കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞ മാസം ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.

നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ , ജില്ലാ നോഡൽ ഓഫീസർ എന്നിവരുടെ തൃേത്വത്തിൽ ആരോഗ്യ പ്രവർത്തകർക്കും, പോലീസ് ഉദ്യാഗസ്ഥർക്കും പരിശീലനം ൽകുകയും പരസ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന 618 കടകൾക്ക് നോട്ടീസ് ൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർ പ്രവർത്തങ്ങൾ നിലച്ചതോടെ പദ്ധതി പാതിവഴിയിലായി.

വിദ്യാലയങ്ങൾ, വിദ്യാലയവക സ്ഥലങ്ങൾ, കെട്ടിടങ്ങൾ, കളിസ്ഥലം, വാഹനങ്ങൾ എന്നിവിടങ്ങളിൽ പുകയില ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങൾ വിദ്യാലയ പരിസരത്തോ, മതിൽകെട്ടിലോ, പ്രസിദ്ധീകരണത്തിലോ, വാഹനത്തിലോ, സ്കൂൾ പരിപാടികളിലോ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.
വിദ്യാലയ പരിസരത്ത് പുകയില വിരുദ്ധ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ചും നിയന്ത്രണ നിയമത്തെക്കുറിച്ചുംശീലം ഉപേക്ഷിക്കാനുള്ള മാർഗത്തെക്കുറിച്ചും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ എന്നിവർക്കായി ബോധവത്കരണ ക്ളാസുകൾ നടത്തണമെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ ഇത്തരം പ്രവർത്തങ്ങളെല്ലാം ജലരേഖയായതോടെ പുകയില രഹിത വിദ്യാലയം പദ്ധതി പാളി. നിലവിൽ വിദ്യാലയങ്ങളുടെ തൊട്ടടുത്ത് പെട്ടിക്കടകളിലും മറ്റും ഇപ്പോഴും ലഹരി വസ്തുക്കൾ വിൽക്കുന്നവെന്ന പരാതികളും വ്യാപകമാണ്.