park

തിരുവനന്തപുരം: വെള്ളയമ്പലം ക്യാപ്‌ടൻ ലക്ഷ്‌മി പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി റോഷി അഗസ്റ്റിൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാട്ടർ അതോറിറ്റി ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉപയോഗിക്കാതിരുന്ന പാർക്കാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.92 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്.

ജലധാരകളുടെ പുനരുജ്ജീവനം, ഓപ്പൺ ചെസ് കോർട്ട്, വാട്ടർ ഫീച്ചറുകൾ, റോപ്പ് ബ്രിഡ്ജ്, ഓപ്പൺ ജിം, ചിൽഡ്രൻസ് പാർക്ക്, ഫുഡ് കിയോസ്ക്, റോളർ സ്കേറ്റിംഗ്, ലാൻഡ് സ്കേപ്പിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. പാർക്കിൽ സി.സി ടിവി കാമറകളും സജ്ജീകരിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജിഷ ജോൺ, ഡി.ആർ. അനിൽ,​ കൗൺസിലർമാരായ പാളയം രാജൻ,​ ഡി. രമേശൻ,​ മുൻ കൗൺസിലർ ഐ.പി. ബിനു,​നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.