
ലക്‌നൗ: പിറ്റ്‌ബുള്ളിന്റെ ആക്രമണത്തിൽ പതിനൊന്നുവയസുകാരന് മുഖത്ത് ഇരുന്നൂറോളം പരിക്ക്. ഗസിയാബാദിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.
പുഷ്‌പ് ത്യാഗിയെന്ന ബാലനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. നായയുമായി ഒരു പെൺകുട്ടി പാർക്കിൽ നടക്കുന്നതും പിന്നാലെ പിറ്റ്‌ബുൾ പുഷ്‌പ് ത്യാഗിയെ ആക്രമിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നായ ഓടിയടുക്കുന്നതുകണ്ട് കുട്ടി നിലത്തുവീഴുന്നതും സമീപമുണ്ടായിരുന്ന ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്പോഴേക്കും കുട്ടിയുടെ മുഖത്ത് ഗുരുതരമായി മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ രജിസ്ട്രേഷനോ ലൈസൻസോയില്ലാതെ നായയെ വളർത്തിയതിന് ഉടമയ്ക്കെതിരെ 5000 രൂപ പിഴ ചുമത്തി.
3/9/22: A 10-year-old boy playing in the Ghaziabad park was attacked by a dog of Pitbull breed on last saturday, The child necessitating more than 100 stitches on his face. The kid is not able to talk.
— Muktanshu  (@muktanshu) September 8, 2022
CCTV footage surfaces. pic.twitter.com/QcZ0nYl3ZM
ഗസിയാബാദിൽ അടുത്തിടെ ലിഫ്‌റ്റിനുള്ളിൽ വളർത്തുനായ കുട്ടിയെ കടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറെ പ്രചരിച്ചിരുന്നു. സംഭവം വലിയതോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലുടനീളം സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കേരളത്തിൽ പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് പന്ത്രണ്ടുവയസുകാരി മരിച്ച സംഭവം നാടിനെയൊന്നാകെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചത് ഏറെ പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു.