അപരിചിതൻ

ഉദയകുമാർ കലവൂർ

mm

അവൾ പതിവു പോലെ പുലർച്ചെ
തന്നെ ഉണർന്നെണീറ്റു. വസ്ത്രം നേരേ
യാക്കി. മുടി വാരിക്കെട്ടി. അലസമായ്
ഒന്നു തിരിഞ്ഞു നോക്കി.
അവൾ അമ്പരന്നു പോയി.
അതാ, അയാൾ കട്ടിലിൽ കിട
ക്കുന്നു. ഈശ്വരാ...!
അടുക്കള മുറ്റത്തേക്കു ചെന്ന
പ്പോൾ, അയാൾ പല്ല് തേക്കുന്നു.
ബാത്ത‌്റ‌ൂമിൽ നിന്നിറങ്ങി വരു
ന്ന അയാളെ വീണ്ടും കണ്ടു.
എങ്ങോട്ടു തിരിഞ്ഞാലും ഇയാളാ ണല്ലൊ! അവൾ മൂക്കത്ത് വിരൽ വെച്ചു.
തീൻ മേശക്കരികെ, ഭക്ഷണം കൊണ്ടു ചെല്ലുന്നതും കാത്ത് അക്ഷ
മനായിരിക്കുന്ന അയാളെക്കണ്ടു് അ
വൾ ശരിക്കും ഞെട്ടി.
അവൾ കൺമിഴിച്ചു നിൽക്കെ,
അയാൾ ചോദിച്ചു:
'നീയെന്താടീ, എന്നെയിങ്ങനെ ആദ്യം കാണുന്നതു പോലെ നോക്കു
ന്നത്?"

മാനസാന്തരം

രാവിലെ, ഒൻപതു മണി ആയിട്ടു
ണ്ടാകും.
അയാൾ ഡ്രസ് ചെയത് ഡൈനിം
ഗ് റൂമിലേക്കു വന്നു.
പെട്ടെന്നാണയാൾ
 അതു കണ്ടത്.
' ഇന്നും പുട്ടാണോടീ..?"
അയാളുടെ കൈപ്പത്തി അവളു
ടെ കവിളിൽ ആഞ്ഞുപതിച്ചു.
അയാൾ അവളുടെ മുടിക്കു കു
ത്തി പിടിച്ചു. പുലഭ്യം പറഞ്ഞു. പിന്നെ; 
പിറുപിറുത്തു കൊണ്ട് പടികളിറങ്ങി
പോയി.
അടുത്ത ദിവസവും അയാളുടെ
ആശങ്ക തെറ്റിയില്ല.
ദിവസങ്ങൾ കടന്നു പോയി.
ഒരു നാൾ പ്രഭാത ഭക്ഷണ നേരം.
അയാൾ അവളെ അരികിൽ വി
ളിച്ചു. പിന്നെ, സൗമ്യമായി പറഞ്ഞു:
'ദേ, എനിക്കിന്നു കുറച്ചു നേര
ത്തേ ഓഫീസിലെത്തണം. പുട്ട് റെഡി
യായെങ്കിൽ നീ എടുത്ത് വെക്ക്."
അവൾ അയാളുടെ കണ്ണുകളി
ലേക്ക് ഉറ്റു നോക്കി.
അയാൾ ചിരിച്ചു. അവളും.