
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു തന്റേതെന്ന് സമ്മതിച്ച് യുവതി. തുമ്പോലി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡി.എൻ,എ പരിശോധന നടത്തും, ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ് യുവതിയും കുഞ്ഞും.
അതേസമയം കുഞ്ഞിനെ യുവതിക്ക് കൈമാറുന് കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കും.
വെള്ളിയാഴ്ച രാവിലെയാണു തമ്പോളി വികസനം ജംഗ്ഷനു സമീപം, ജനിച്ചയുടനെ ഉപേക്ഷിച്ചനിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യം ഇവർ തന്റെ കുഞ്ഞല്ല ഇതെന്ന നിലപാട് സ്വീകരിച്ചത്. കുട്ടിയ്ക്ക് മുലപ്പാൽ കൊടുക്കാനും യുവതി വിസ്സമ്മതിച്ചിരുന്നു. യുവതി പ്രസവിച്ചതായി ഡോക്ടർമാർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു