
ന്യൂഡൽഹി:റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അക്ഷയ് കുമാർ അഭിനയിച്ച പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന വിമർശനം ഉയരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്ത പരസ്യം സുരക്ഷിതമായ യാത്രയ്ക്കായി 6 എയർ ബാഗുകളുള്ള കാറുകൾ ഉപയോഗിക്കാനാണ് പറയുന്നത്. പരസ്യത്തിൽ പൊലീസ് വേഷത്തിലെത്തുന്ന അക്ഷയ് കുമാർ നവവധുവിനെ 2 എയർബാഗുകൾ മാത്രമുള്ല കാറിൽ ഭർത്തൃഗ്രഹത്തിലേയേ്ക്ക് അയച്ച പിതാവിന്റെ സുരക്ഷാക്കുറവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ വിവാഹ ശേഷം സ്തീധനമായി കാർ നൽകുന്നതായി കാണിക്കുന്ന പരസ്യം, സ്തീധനത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.
6 एयरबैग वाले गाड़ी से सफर कर जिंदगी को सुरक्षित बनाएं।#राष्ट्रीय_सड़क_सुरक्षा_2022#National_Road_Safety_2022 @akshaykumar pic.twitter.com/5DAuahVIxE
— Nitin Gadkari (@nitin_gadkari) September 9, 2022
പ്രമുഖ ബിസിനസുകാരനായ സൈറസ് മിസ്ത്രിയുടെ അപകടമരണത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്നതിനിടയിലായിരുന്നു ഇത്തരത്തിലൊരു പരസ്യം കേന്ദ്രമന്ത്രി പുറത്തിറക്കിയത്.
1. Disgusting to see Indian govt officially promoting dowry. What even???
— Saket Gokhale (@SaketGokhale) September 11, 2022
2. Cyrus Mistry died because the road design was faulty. That spot is an accident-prone area.
Amazing way to deflect responsibility by pushing for 6 air bags (& expensive cars) instead of fixing roads. https://t.co/vTiTdkeei2
ഇന്ത്യൻ ഗവൺമെന്റ് നേരിട്ട് തന്നെ സ്ത്രീധനം പ്രോസ്താഹിപ്പിക്കുകയാണ്, സൈറസ് മിസ്ത്രി മരിച്ചത് റോഡിന്റെ നിർമാണ പിഴവ് മൂലമാണ്, റോഡുകൾ ശരിയാക്കാതെ 6 എയർബാഗുകളുടെ പേരുപറഞ്ഞ് ഉത്തരവാദിത്വത്തിൽ ഒളിച്ചോടുകയാണോ എന്ന തരത്തിലാണ് പലരും പരസ്യത്തിന് താഴെ കമന്റുകളിലൂടെ പ്രതികരിച്ചത്. ശിവസേന നേതാവായ പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ തുടങ്ങിയവരും പരസ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.