
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പ്രവർത്തനത്തെയും പദ്ധതികളെയും സംബന്ധിച്ച് പഠിക്കുന്നതിനായി ബിഹാർ സർക്കാറിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുള്ള നോർക്കാ റൂട്ട്സിന്റെ ആസ്ഥാനം സന്ദർശിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബീഹാർ സംഘമെത്തിയത്.
ബീഹാർ സർക്കാറിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓവർസീസ് പ്ലേസ്‌മെന്റ് ബ്യൂറോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാജീവ് രഞ്ജൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ അജിത്കുമാർ സിൻഹ, അസിസ്റ്റന്റ് ഡയറക്ടർമാരായ അശ്വജീത് കുമാർ പർഷാർ, ആശിഷ് ആനന്ദ്,ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പിങ്കി ഭാരതി എന്നിവരാണ് സംഘത്തിലുളളത്. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശേരി, റിക്രൂട്ട്‌മെന്റ് മാനേജർ ശ്യാം. ടി കെ, അസി. മാനേജർ ബിപിൻ കുമാർ ആർ.ബി എന്നിവരുമായി സംഘം ചർച്ച നടത്തി.