
നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു വന്ന ചീറ്റകളെ കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് വിട്ടിരുന്നു. ഇതിന് പിന്നാലെ മോദി തന്റെ ക്യാമറയിൽ അതിഥികളുടെ ചിത്രം പകർത്തുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ എതിരാളികൾ മോദിയെ ഈ അവസരത്തിൽ പരിഹസിക്കുന്നതിനായി എഡിറ്റ് ചെയ്ത ഒരു ഫോട്ടോ പുറത്തിറക്കി. മോദി ക്യാമറയുടെ ലെൻസ് കവർ ഊരിമാറ്റാതെ ചിത്രമെടുക്കുന്നു എന്നതരത്തിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ പുറത്തിറക്കിയത്. തൃണമൂൽ കോൺഗ്രസ് നേതാവായ ജവഹർ സിർകാർ ആണ് ഇത്തരത്തിലുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വച്ചത്. എന്നാൽ ഫോട്ടോ എഡിറ്റ് ചെയ്തയാൾക്ക് പറ്റിയ അബദ്ധമാണ് ഇവിടെ ബി ജെ പിയുടെ രക്ഷയ്‌ക്കെത്തിയത്.
TMC Rajya Sabha MP is sharing an edited image of Nikon camera with canon cover.
— Dr. Sukanta Majumdar (@DrSukantaBJP) September 17, 2022
Such a bad attempt to spread fake propaganda. @MamataOfficial ..hire someone better who can atleast have common sense. https://t.co/rPgNb3mmM0
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഫോട്ടോ എഡിറ്റ് ചെയ്തയാൾ ക്യാമറയുടെ ലെൻസ് കവർ ഫോട്ടോഷോപ്പിലൂടെ വച്ചെങ്കിലും അത് മറ്റൊരു കമ്പനിയുടെയായിരുന്നു. മോദിയുടെ നിക്കോൺ ക്യാമറയ്ക്ക് കാനൻ ലെൻസ് കവറോ എന്ന തരത്തിൽ നിമിഷങ്ങൾക്കകം ബി ജെ പി തിരിച്ചടിച്ചതോടെ ടി എം സി നേതാവ് പോസ്റ്റ് മുക്കി. ബിജെപി നേതാവ് സുകാന്ത മജുംദാറാണ് ഇത് കണ്ടെത്തിയത്.
'ടിഎംസി രാജ്യസഭാ എംപി നിക്കോൺ ക്യാമറയുടെ എഡിറ്റ് ചെയ്ത ചിത്രം കാനോൻ കവറിൽ പങ്കുവയ്ക്കുന്നു. വ്യാജ പ്രചരണം നടത്താനുള്ള ഇത്തരമൊരു മോശം ശ്രമം. മമത ബാനർജീ... സാമാന്യബുദ്ധിയുള്ള ഒരാളെയെങ്കിലും നിയമിക്കൂ,' സുകാന്ത മജുംദാർ ടി എം സിയോട് പ്രതികരിച്ചത് ഇപ്രകാരമാണ്. ഇന്നലെ രാവിലെ പ്രത്യേക വിമാനത്തിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചത്.