
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പഴയ പടക്കുതിരയായ മിഗ് 21 യുദ്ധവിമാനങ്ങളിൽ ശേഷിക്കുന്ന നാലിൽ ഒരെണ്ണം 30ന് വിരമിക്കും. ശ്രീനഗറിലുള്ള 51-ാം നമ്പർ സ്ക്വാഡ്രിലെ വിമാനമാണ് വിരമിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിയന്ത്രണരേഖ ലംഘിച്ച പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്തത് മിഗ് 21 വിമാനമായിരുന്നു. 1999ലെ കാർഗിൽ യുദ്ധസമയത്ത് 'ഓപ്പറേഷൻ സഫേദ് സാഗറിന്റെ" നട്ടെല്ലായിരുന്നു. അതേസമയം 2025 ആകുമ്പോൾ ശേഷിക്കുന്ന മിഗ് 21 വിമാനങ്ങളും വിരമിക്കുമെന്നാണ് റിപ്പോർട്ട്.
ചരിത്രമാകുന്ന മിഗ് 21
നിർമ്മിച്ചത് സോവിയറ്റ് യൂണിയൻ
ആദ്യ പറക്കൽ 1955 ജൂൺ 16ന്
ഇന്ത്യ വാങ്ങുന്നത് 1963ൽ
സേനയിലെത്തിയത് 874 വിമാനം
657 എണ്ണം നിർമ്മിച്ചത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
മിഗ്-21 എഫ്.എൽ, മിഗ്-21 എം തുടങ്ങിയ വകഭേദങ്ങൾ
60 വർഷത്തിനിടെ തകർന്നവ- 400
കൊല്ലപ്പെട്ട പൈലറ്റുകൾ- 170
നാല് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങൾ ഉപയോഗിക്കുന്നു
അപകടം പതിവായതോടെ 'പറക്കുന്ന ശവപ്പെട്ടി" എന്ന് വിളിപ്പേര്
കാർഗിലിലെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക്
2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 വിമാനം വെടിവെച്ചിട്ടു