
തന്ത്രപ്രധാനമായ മേഖലകളിൽ ബന്ധം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയശങ്കർ എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ യു.എൻ അസംബ്ളിയിൽ ആദ്യമാണ് ജയശങ്കർ എത്തുന്നത്. ലാറ്റിൻ അമേിക്കൻ-കരീബിയൻ (സിലാക്) ഗ്രൂപ്പുകളുടെ യോഗത്തിലാണ് ഇന്നലെ ആദ്യം പങ്കെടുത്തത്. അർജന്റീന, ഗ്വാട്ടിമാല, കൊളംബിയ ആൻഡ് ട്രിനിഡാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊവിഡാനന്തര സാമ്പത്തിക തിരിച്ചുവരവ് കൂടാതെ വാക്സിൻ ഉത്പാദനം, ഭക്ഷണ-ഉൗർജ്ജ സുരക്ഷ, കൃഷി, വ്യാപാരം, ആരോഗ്യം, പരാമ്പരാഗത മരുന്നുകൾ, ചരക്ക് ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
കൂടാതെ യു.എന്നിലും മറ്റ് സഭകളിലും നിലനിൽക്കുന്ന വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.