
കൊച്ചി: ആഗോളതലത്തിലെ ഓഹരികളുടെ വീഴ്ച ഇന്ത്യൻ ഓഹരിസൂചികകൾക്കും തിരിച്ചടിയായി. സെൻസെക്‌സ് ഇന്നലെ 1,020 പോയിന്റിടിഞ്ഞ് 58,098ലും നിഫ്‌റ്റി 302 പോയിന്റ് തകർന്ന് 17,327ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ തളർച്ച, വിദേശനിക്ഷേപകരുടെ പിന്മാറ്റം, ബോണ്ട് യീൽഡ് വർദ്ധന, റിസർവ് ബാങ്ക് വീണ്ടും പലിശകൂട്ടുമെന്ന വിലയിരുത്തൽ എന്നിവയാണ് ഇന്ത്യൻ ഓഹരികളെ വലച്ചത്.
₹4.99 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 4.99 ലക്ഷം കോടി രൂപയാണ്. 281.54 ലക്ഷം കോടി രൂപയിൽ നിന്ന് സെൻസെക്‌സിന്റെ മൂല്യം 276.64 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.