
പൊതുവേദിയിൽ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച് ദിലീപ്. ഒരു മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലെത്തിയതായിരുന്നു നടൻ. അടുത്തിടെയായി താൻ ഏത് ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു.
'കുറേ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഒരു പബ്ലിക് വേദിയിൽ എല്ലാവരെയും നേരിട്ട് കാണാൻ വന്നിരിക്കുന്നത്. വലിയ സന്തോഷം. ഫോൺ കമ്പനിക്കാരൊക്കെ ഏറ്റവും കൂടുതൽ എന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്നയൊരാളായി മാറിയിരിക്കുകയാണ് ഞാൻ.
ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും പൊലീസുകാർ വന്ന് കൊണ്ടുപോകും. കഴിഞ്ഞ തവണ 13 പ്രോ ഇറങ്ങിയപ്പോൾ ഇവർ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയീന്ന് പോയി. ഇത്തവണ ഇവർ 14 പ്രോ തരാന്നൊക്കെ പറയുന്നുണ്ട്. അത് ആരും കൊണ്ടുപോകല്ലേന്നൊരു പ്രാർത്ഥനയിലാണ് ഇപ്പോൾ.'- ദിലീപ് പറഞ്ഞു.
ഷോറൂമിന്റെ ഉദ്ഘാടനത്തിന് ദിലീപിനെക്കൂടാതെ നാദിർഷ, ടിനി ടോം, സംവിധായകൻ അരുൺ ഗോപി, സാനിയ ഈയ്യപ്പൻ, ഷിയാസ് കരീം, ജീവ എന്നിവരും എത്തിയിരുന്നു.