kerala-team

അഹമ്മദാബാദ്: രാജ്യത്ത് പുത്തൻ കായിക വിപ്ലവത്തിന് തയ്യാറെടുക്കുന്ന ഗുജറാത്തിന്റെ മണ്ണിൽ 36-ാമത് ദേശീയ ഗെയിംസിന് വർണാഭമായ തുടക്കം.അഹമ്മദാബാദിലെ മൊട്ടേരയിലെ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗാലറിയിൽ ആവേശത്തിരതീർത്ത പതിനായിരങ്ങളെ സാക്ഷിയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നി‌ർവഹിച്ചു.
ഗെയിംസിന്റെ ഭാഗ്യചിഹ‌്ന്നമായ സാവജ് എന്ന സിംഹത്തെ സ്ഥാപിച്ച  വാഹനത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം സ്‌റ്റേഡിയത്തെ വലംവച്ച് കാണികളെ അഭിവാദ്യം ചെയ്ത ശേഷമാണ് പ്രധാന മന്ത്രി ഉദ്ഘാടന വേദിയിലേക്ക് കയറിയത്. 
കായിക മേഖലയിലെ സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കാനായത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. തങ്ങൾ അധികാരത്തിൽ വന്നപ്പോൾ കായിക മേഖലയെ ശുദ്ധികരിച്ച് ഈ പ്രവണതകൾ ഇല്ലാതാക്കി. ഇന്ന് നമ്മുടെ താരങ്ങൾ തന്നെ റെക്കാഡ് സ്ഥാപിക്കുകയും അവ തിരുത്തുകയും ചെയ്യുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബറോഡയിലെ സ്വർണിം കായിക സർവകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
പുലി കളിയും ശങ്കർ മഹാദേവന്റെ ഗാനങ്ങളും 600 ഓളം ഗുജറാത്തി കലാകാരൻമാരുടെ നൃത്തങ്ങളും  ഓഗ്മന്റ് റിയാലിറ്റി ഷോയുമെല്ലാം ചടങ്ങിന് മാറ്ര് കൂട്ടി. നീരജ് ചോപ്ര, പി.വി സിന്ധു, അഞ്ജു ബോബി ജോർജ്, മീരാ ബായിചാനു തുടങ്ങിയവരും ആരാധകർക്ക് ആവേശമായി. മാർച്ച് പാസ്റ്റിൽ ക്യാപ്ടൻ ശ്രീശങ്കർ കേരളത്തിന്റെ പതാകയേന്തി

അത്‌ലറ്റിക്സ് ഇന്ന് മുതൽ

കുറച്ച് ഇനങ്ങളിൽ മത്സരങ്ങൾ നേരത്തെ തന്നെ തുടങ്ങിയെങ്കിലും ഗ്ലാമർ ഇനമായ അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ളവ ഇന്നാണ് അരംഭിക്കുക. അത്‌ലറ്റിക്സിൽ ഇന്ന് 9 ഫൈനലുകളാണുള്ളത്. 20 കി.മി നടത്ത മത്സരത്തോടെയാണ് ഗാന്ധിനഗർ ഐഐടി ഗ്രൗണ്ടിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് കേളികൊട്ടുയരുക. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പ് ഫൈനലും ഇന്നാണ്. ഈ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാവ് മലയാളി താരം അബ്‌ദുള്ള അബൂബക്കർ സ‌ർവീസസിനായി മത്സരിക്കാനിറങ്ങും. വൈകിട്ട് 4ന് നടക്കുന്ന മത്സരത്തിൽ അരുൺ എ.ബി, അഖിൽ കുമാർസി.ഡി എന്നിവരാണ് കേരളത്തിനായി ഇറങ്ങുന്നത്. നേരത്തെ തുടങ്ങിയ റഗ്ബി, നെറ്റ്‌ബാൾ മത്സരങ്ങളുടെ ഫൈനലുകളും ഇന്നാണ്.

വെയ്റ്റ്‌ലിഫ്‌ടിംഗ്, അമ്പെയ്ത്ത്, ഫെന്‍സിംഗ്, ജിംനാസ്റ്റിക്‌സ്, ഖോ ഖോ, റോളർ സ്‌പോർട്‌സ്, തുഴച്ചിൽ, ഗുസ്തി മത്സരങ്ങളും ഇന്ന് തുടങ്ങും. മീരാബായ് ചാനുവാണ് വെയ്റ്റ്‌ലിഫ്ടിംഗിലെ ശ്രദ്ധാകേന്ദ്രം. ഷൂട്ടിംഗിൽ മൂന്ന് സ്വർണ മെഡലുകളാണ് ഇന്ന് നിശ്ചയിക്കപ്പെടുക.