തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ക്വാറി,​ മൈനിംഗ്,​ പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള ആവശ്യമല്ലാത്ത ഗതാഗതം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വരും ദിവസങ്ങളിലെ മഴ സാദ്ധ്യത പ്രവചനാടിസ്ഥാനത്തിൽ ജില്ലയിൽ ഇന്നുകൂടി മഞ്ഞ അലർട്ടും സെപ്തംബർ മൂന്നു മുതൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.