ആലപ്പുഴ : പതിമൂന്നു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ഏഴുവർഷം കഠിന തടവിനും 30,000രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. വൈശ്യംഭാഗം പ്രക്കാട്ട് പറമ്പിൽ സോണിയെയാണ് (സോണിച്ചൻ-46 ) പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്കു നൽകാൻ കോടതി നിർദ്ദേശിച്ചു. സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നപ്പോഴാണ് ആൺകുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.