ഹരിപ്പാട്: ആറാട്ടുപുഴ വെട്ടത്തുകടവ് വാട്ടർ ടാങ്കിനു സമീപം പൈപ്പ്‌ലൈൻ പൊട്ടി സമീപത്തെ ഗുരുക്ഷേത്രം വെള്ളത്തിലായി. ദൈനംദിന പൂജകൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ്.
ഒരാഴ്ച ആയിട്ടും നന്നാക്കാൻ വാട്ടർ അതോറിട്ടി തയ്യാറായിട്ടില്ല. ഫോണിലും നേരിട്ടും പരാതി അറിയിച്ചതായി നാട്ടുകാർ പറയുന്നു. പലതവണ ഈ ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. പക്ഷേ, ശ്വാശ്വത പരിഹാരത്തിന് അധികൃതർ പരിശ്രമിക്കുന്നില്ല. എത്രയും വേഗം നടപടി ഉണ്ടായില്ലെങ്കിൽ ക്ഷേത്ര വിശ്വാസികളും നാട്ടുകാരും വാട്ടർ അതൊറിട്ടി ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് രുപം നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.