
ന്യൂഡൽഹി: പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവുണ്ടായേക്കും.കേസിൽ കൂടുതൽ പേർ കക്ഷികളായതിനാൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ ബുധനാഴ്ച്ചത്തേക്ക് കേസ് മാറ്റുകയാണ്.ദീപാവലി കഴിഞ്ഞ് കേസ് പരിഗണിക്കണമെന്ന മൃഗ സ്നേഹികളായ എതിർ ഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.എ.ബി.സി പദ്ധതി കുടുംബശ്രീകളെ ഏല്പിക്കാൻ അനുവദിക്കണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.