ന്യൂഡൽഹി: അടുത്ത വർഷം മികച്ച ശമ്പള വർദ്ധന പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട 10 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പളവർദ്ധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു.

68 രാജ്യങ്ങളിലെ 360 ലധികം ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ.സി.എയുടെ സാലറി ട്രെൻഡ് സർവേ നടത്തിയത്. പണപ്പെരുപ്പം കൂടുതൽ ബാധിച്ചത് യൂറോപ്പിനെയാണ്. ഇവിടെ ശരാശരി ശമ്പളനിരക്ക് 1.5 ശതമാനം കുറയും. 2000ൽ സർവേ ആരംഭിച്ച ശേഷം യു.കെയിലെ ജീവനക്കാർക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

നാമമാത്രമായ ശമ്പള വർദ്ധനവുണ്ടായിട്ടും 9.1 ശതമാനം പണപ്പെരുപ്പം കാരണം ശമ്പളത്തിൽ 5.6 ശതമാനം ഇടിഞ്ഞു. എന്നാൽ യു.എസിൽ 2023ൽ പണപ്പെരുപ്പം കുറയുന്നത് മൂലം ഒരു ശതമാനം ശമ്പള വർദ്ധനവിന് കാരണമാകും. ശമ്പളം വർദ്ധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്.

മികച്ച 10 രാജ്യങ്ങളും ശമ്പള വർദ്ധനവും

1. ഇന്ത്യ...............................4.6%

2. വിയറ്റ്നാം.......................4.0%

3. ചൈന............................3.8%

4. ബ്രസീൽ.........................3.4%

5. സൗദി അറേബ്യ..............2.3%

6. മലേഷ്യ.............................2.2%

7. കംബോഡിയ..................2.2%

8. തായ്ലൻഡ്.....................2.2%

9. ഒമാൻ...............................2.0%

10. റഷ്യ.................................1.9%

താഴെയുള്ള അഞ്ച് രാജ്യങ്ങൾ

1. പാകിസ്ഥാൻ....................-9.9%

2. ഘാന...............................-11.9%

3. തുർക്കി.............................-14.4%

4. ശ്രീലങ്ക..............................-20.5%

5. അർജന്റീന.......................-26.1%