a
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിക്കുന്നു

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ

വിജയദശമി ദിനമായ ഇന്നലെ ആദ്യക്ഷരം

കുറിക്കാൻ കുട്ടികളുടെ നീണ്ടനിര. രാവിലെ നാലു

മണിയ്ക്ക് നിർമ്മാല്യദർശനത്തിന് നട തുറന്നപ്പോൾ തന്നെ വിദ്യാരംഭത്തിനുള്ള ക്യൂ രൂപപ്പെട്ടിരുന്നു. ക്ഷേത്രതന്ത്രിമാരായ ബ്രഹ്മശ്രീ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നാരായണൻ

നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പന്തീരടിപൂജ നടത്തി. നടതുറന്നപ്പോൾ വീണാധാരിയായി സ്വർണാഭരണങ്ങളും വിശേഷാൽ പുഷ്പഹാരങ്ങളും ചാർത്തിയ ദേവിയെ ദർശിച്ച് ആയിരങ്ങൾ സായൂജ്യമടഞ്ഞു. സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ഇ പി.ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സരസ്വതിപൂജ കഴിഞ്ഞ് പൂജയെടുപ്പിനുശേഷം തന്ത്രിമാരുടേയും മേൽശാന്തിമാരുടേയും നേതൃത്വത്തിൽ പത്തി പരം വൈദികശ്രേഷ്ഠൻമാർ കുട്ടികളെ എഴുത്തിനിരുത്തി. സ്വർണ്ണമോതിരം കൊണ്ട് കുട്ടികളുടെ നാവിൽ പ്രണവമന്ത്രംഎഴുതിയശേഷം അരിയിൽ ഹരിശ്രീ കുറിച്ചുകൊണ്ടാണ് എഴുത്തിനിരുത്തൽ ചടങ്ങ്

നടത്തിയത്.1500ൽപരം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.

ഭക്തജനങ്ങൾക്ക് ദർശനത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ദേവസ്വം

ഒരുക്കിയിരുന്നു. നവരാത്രി മണ്ഡപത്തിൽ വെച്ചൂർ രമാദേവിയുടെ ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ നടന്നു. ചോറ്റാനിക്കര ദേവസ്വം അസി. കമ്മീഷണർ പി.കെ.അംബിക, ചോറ്റാനിക്കര ദേവസ്വം മാനേജർ എം. ജി.യഹുലദാസ്, അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.