മരിയാപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ നിലവാരം വിലയിരുത്തുന്നത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന 'കായ കല്പ് ' പരിശോധന മരിയാപുരം ടുംബാരോഗ്യ കേന്ദ്രത്തിൽ പൂർത്തിയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ആഫീസർ ഡോ. പി കെ സുഷമയുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ കേന്ദ്രത്തിലെ മാലിന്യ സംസ്‌കരണ രീതികൾ, രജിസ്റ്ററുകളും റെക്കോഡുകളും സൂക്ഷിക്കുന്ന രീതി, രോഗീ സൗഹൃദ പദ്ധതികൾ, ജീവനക്കാരുടെ ശുചിത്വ നിലവാരം എന്നിവയുൾപ്പെടെ പരിശോധിച്ച് വിലയിരുത്തി.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് വിലയിരുത്തുകയും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാന തല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മറ്റിയാണ് ഏറ്റവും മികച്ച ആശുപ്രതികളെ തെരഞ്ഞെടുക്കുന്നത്.
ആരോഗ്യ കേരളം കൺസൾട്ടന്റുമാരായ എം. ആർ. രാജേഷ്, ജോൺസൺ മർക്കോസ്, ഒന്നാം ഗ്രേഡ് നഴ്‌സിംഗ് ഓഫീസർ ഷീജ. വി, ഉപ്പുതറ ബ്ലോക്ക് പി.ആർ.ഒ ടോണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.