കുമളി:140 കിലാമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകണമെന്ന്
കേരള പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്രയും ബസുകൾ ഒറ്റയടിക്ക് പിൻവലിക്കപ്പെടുന്നത് മൂലം
ഹൈറേഞ്ചിൽ യാത്രാക്ലേശം വർദ്ധിക്കുകയും മൂവായിരത്തോളം
തൊഴിലാളികളുടെ തൊഴിൽ നഷ്ടമാകുന്നതിനും ഇടയാക്കും.
ജില്ലയിലെ 70 സർവീസുകളെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഗ്രാമീണ മേഖലകളിൽ നിന്നുള്ളതാണ്. കുമളിയിൽ നിന്ന് എറണാകുളത്തിനുണ്ടായിരുന്ന സർവീസ് നിലച്ചത് വ്യാപാര ആവശ്യത്തിന് പോയിരുന്നവരെയും ഉദ്യോഗസ്ഥരെയും ഏറെ ബുദ്ധിമുട്ടിലാക്കിയി. ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യത്തിന് എത്തുന്നവരും ഇപ്പോൾ ഏറെ ദുരിതത്തിലാണ്. വൈകിട്ട് 5.10ന് ശേഷം ചെറുതോണിയിൽ നിന്ന് തൊടുപുഴയ്ക്ക് സ്വകാര്യ ബസില്ല. ആകെയുള്ളത് 6.10 നുള്ള കെഎസ്ആർടിസി മാത്രമാണ്.
ഇതുകൂടി എത്തിയില്ലെങ്കിൽ യാത്രയ്ക്ക് വാഹനം ഉണ്ടാവില്ല. ടേക്ക് ഓവർ പദ്ധതി പ്രകാരം സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് പെർമിറ്റുകൾ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാൻ കെഎസ് ആർടിസിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പെർമിറ്റ് പുതുക്കില്ലെന്ന നിലപാട് പുന:പരിശോധിക്കണം. ഇതോടൊപ്പം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുവൻ ആവശ്യമായ നടപടികൾ സർക്കാർ സ്വികരിക്കണം. ടോക്ക് ഓവർ പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലളിക്കളുടെ തൊഴിൽ നഷ്ടപ്പെട്ടു.
പെർമിറ്റ് പുതുക്കി നല്ക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾ യൂണിയൻ നേതൃത്വത്തിൽ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ എം
ബാബു, ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ എന്നിവർ പറഞ്ഞു.