ഇരിട്ടി: അത്യാഹിത മേഖലകളിൽ സന്നദ്ധപ്രവർത്തനത്തിനെന്നും മുൻപന്തിയിൽ നിൽക്കുന്ന അഗ്നിരക്ഷാസേന ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്തു പ്രഥമ ശുശ്രൂഷാ ബോധവൽക്കരണ ക്ലാസ് ഒരുക്കി. നഗരത്തിൽ എന്ത് അത്യാഹിതമുണ്ടായാലും ആദ്യം ഓടിയെത്തുന്ന ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരാണ് ക്ലാസിൽ പങ്കെടുത്തത്.
ഒരാൾ നഗരത്തിൽ കുഴഞ്ഞുവീണാൽ, അപകടത്തിൽ പെടുന്നവർ, ജലാശയത്തിൽ വീണ് പുറത്തെടുത്താൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഭക്ഷണം കഴിക്കുമ്പോഴോ അതുമല്ലെങ്കിൽ വല്ല വസ്തുക്കളും തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ പ്രഥമ ശുശ്രൂഷ ചെയ്യണം എന്നതായിരുന്നു ബോധവത്കരണ ക്ലാസിലെ വിഷയങ്ങൾ. ഇതിനായി ഡമ്മി ഉപയോഗിച്ചും അഗ്നിരക്ഷാ സേനാംഗത്തെ ഉപയോഗിച്ചുമായിരുന്നു ക്ലാസുകൾ നൽകിയത്.
ഇരിട്ടി എസ്.ടി.ഒ കെ. രാജീവന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. അസി. സ്റ്റേഷൻ ഓഫീസർ പി.പി. രാജീവൻ, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കെ.വി. വിജിഷ്, പി.ആർ. സന്ദിപ്, അനിഷ് പാലവിള, ആർ.പി. അനീഷ് മാത്യു ബെഞ്ചമിൻ എന്നിവർ ക്ലാസെടുത്തു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ബി. അരുൺ, സിവിൽ ഡിഫൻസ് അംഗം കെ.എൻ. ഉഷ എന്നിവരും പങ്കെടുത്തു.
( പടം ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പ്രഥമ ശുശ്രൂഷാ ബോധവൽക്കരണ ക്ലാസ് )