
17 യാത്രകൾ
15 ലക്ഷം
750 സഞ്ചാരികൾ
കണ്ണൂർ: ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകി കണ്ണൂർ കെ.എസ്.ആർ.ടി.സി വിനോദസഞ്ചാരസർവീസ്. ബഡ് ജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ15.80 ലക്ഷം രൂപയാണ് സെപ്റ്റംബറിൽ കെ.എസ്.ആർ.ടി.സിക്ക് നേടിയത്. കഴിഞ്ഞ മാസം 17 വിനോദ യാത്രകളാണ് കണ്ണൂരിൽ നിന്നു പൂർത്തിയാക്കിയത്. നാലുതവണ വീതം വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരകപ്പലായ നെഫർറ്റിറ്റിയിലേക്കും മൂന്നുതവണ മൂന്നാർ, വാഗമൺ കുമരകം, പൈതൽമല എന്നിവിടങ്ങളിലേക്കുമായിരുന്നു സെപ്റ്റംബറിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തിയത്.
750 സഞ്ചാരികളാണ് കഴിഞ്ഞമാസം കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര സർവീസ് ഉപയോഗിച്ചത്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാദ്ധ്യമായതോടെയാണ് കൂടുതൽ പേർ കെ.എസ്.ആർ.ടി .സിയെ ആശ്രയിച്ചു തുടങ്ങിയത്.
കണ്ണൂർ ഡി.ടി.ഒ മനോജ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, ടൂർ കോ ഓർഡിനേറ്റർ ഇൻസ്‌പെക്ടർ കെ.ജെ.റോയി, ഡിപ്പോ കോ ഓർഡിനേറ്റർ കെ.ആർ.തൻസീർ, കമേഴ്‌സ്യൽ മാനേജർ എം.പ്രകാശൻ എന്നിവരാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്.
പ്രതീക്ഷയോടെ ഒക്ടോബർ
ഒക്ടോബറിലെ ടൂർ പാക്കേജും കെ.എസ്.ആർ.ടി.സി പുറത്തിറക്കി. മൂന്നാർ, നെഫർറ്റിറ്റി ആഡംബര കപ്പൽ, വാഗമൺ കുമരകം, വയനാട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര. മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കൂന്ന നീലക്കുറുഞ്ഞി കാണാൻ അവസരം ലഭിക്കും.
പാക്കേജുകൾ
മൂന്നാർ
ഒക്ടോബർ 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും
നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര
ഒക്ടോബർ 23ന് രാവിലെ പുറപ്പെട്ട് 24ന് രാവിലെ തിരിച്ചെത്തും. ഒരാൾക്ക് 3850 രൂപ.
വാഗമൺകുമരകം ടൂർ പാക്കേജ്
22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. 3900 രൂപ.
വയനാട്
തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് പൈതൃകഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, വാണി മ്യൂസിയം, പൂക്കോട് തടാകം -1180 രൂപ
കണ്ണൂർ
പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട്
,ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും സ്‌നാക്‌സും എൻട്രൻസ് ഫീയും ഉൾപ്പെടെ 750 രൂപ