harish

കോട്ടയം. മീശ നോവലിനെ തുടർന്ന് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടപ്പോൾ വിഷമം തോന്നിയെന്ന് വയലാർ അവാർഡ് ജേതാവ് എസ്.ഹരീഷ്. എന്നാൽ വിവാദങ്ങൾക്ക് ഇന്ന് ചെവികൊടുക്കാറില്ലെന്നും പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്നും കോട്ടയം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾ താത്കാലികം
ഏറെ വിവാദമായ പശ്ചാത്തലത്തിൽ നേരത്തെ നോവൽ പിൻവലിച്ചിരുന്നു. പിന്നീട് അത് പുസ്തകമായി പുറത്തിറങ്ങി. വിവാദങ്ങൾ താത്കാലികം മാത്രമാണ്.

ഗൗരവമായ ചർച്ചകളില്ല.
വിവാദം കാരണം പുസ്തകം കൂടുതൽ വിറ്റുപോയിട്ടുണ്ടാവും. എന്നാൽ ഗൗരവമായ ചർച്ചകൾ കുറവാണ്. എഴുത്തും ചർച്ചകളും തുടരും. എതിരഭിപ്രായങ്ങളോട് എതിർപ്പില്ല.

ഭാഷയോടുള്ള വിമർശനം.
എന്റെ ചുറ്റുപാടിൽ നിന്നുള്ള, ഞാൻ പരിചയപ്പെട്ട ആളുകളാണ് കഥാപാത്രങ്ങളായി മാറുന്നത്. ഫിക്ഷനോടൊപ്പം സ്വന്തം അനുഭവങ്ങളും ചേരുന്നതാണ് എഴുത്തുരീതി.

എഴുതുന്നത് ശ്രദ്ധയോടെ.
കഥയായാലും നോവലായാലും കൂടുതൽ ശ്രദ്ധിച്ചാണ് എഴുതുന്നത്. മീശയിൽ വിവാദമായ ഭാഗം മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആഗസ്റ്റ് 17 എഴുതിയത് ചരിത്രം പഠിച്ചിട്ടാണ്.

സ്വാതന്ത്ര്യം, ഭാഷ.
എഴുത്തുകാരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വ്യാപകമാണ്.

സിനിമയിലെ എഴുത്ത്.
ഷൂട്ടിങ് സൈറ്റിൽ ആവശ്യമായ കുറിപ്പുകളാണ് തിരക്കഥ. സിനിമയിൽ വരുന്നത് സംവിധായകന്റെ അഭിപ്രായമാണ്.