കാഞ്ഞിരപ്പള്ളി : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറു വർഷത്തിനുശേഷം പിടികൂടി. കാഞ്ഞിരപ്പള്ളി പാറയിൽ പുരയിടം വീട്ടിൽ രാജേഷ് (25) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2015 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനുശേഷം വിചാരണവേളയിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ ബംഗളൂരുവിൽ നിന്ന് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഒ മാരായ റിച്ചാർഡ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.