പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് നെയ്യാട്ട് നടത്തി. ചിറക്കടവിൽ നിന്നെത്തിച്ച നെയ്യുപയോഗിച്ച് ചെങ്ങന്നൂർ മഹാദേവനും ഇതേസമയം നെയ്യാട്ട് നടന്നു. ചെങ്ങന്നൂർ ക്ഷേത്രത്തിലെ നെയ്യാട്ടിന് ആവശ്യമായ നെയ്യ് ചിറക്കടവിൽ നിന്നാണ് എത്തിച്ചത്. വഞ്ഞിപ്പുഴ രാജവംശകാലത്ത് തുടങ്ങിവെച്ച ആചാരമാണിത്.

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച നെയ്യിൽ നിന്നും ഒരു വിഹിതം മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി പൂജിച്ച് സബ്ഗ്രൂപ്പ് ഓഫിസർ ജയകുമാറിനും മഹാദേവ സേവാസംഘം ഭാരവാഹികൾക്കും കൈമാറി . ക്ഷേത്രോപദേശസമിതിയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ചെങ്ങന്നൂരിലെത്തിച്ചു. നെയ്യ് കൂടാതെ നേദിക്കുന്നതിനായി ഓരോ പറ അവൽ, മലർ ശർക്കര, ഉണക്കലരി, കദളിക്കുല എന്നിവയും ദേവീ ദേവന്മാർക്കുള്ള ഉടയാടകൾ എന്നിവ ചെങ്ങന്നൂർ ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മോഹനര് ഏറ്റുവാങ്ങി വൈകിട്ട് നെയ്യാട്ട് നടന്നു.