vv

വിവാദ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റ ആത്മകഥ ഒക്ടോബർ 12ന് പുറത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ,​ മുഖ്യമന്ത്രി യുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രിയുടെ മകൾ വീണ ,ജയിൽ ഡി.ജി.പി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങളാണ് ചതിയുടെ പത്മവ്യൂഹം എന്ന് പേര് നൽകിയിരിക്കുന്ന ആത്മകഥയിൽ ഉള്ളത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കറന്റ് ബുക്സാണ് ബുക്ക് പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽ.ഡി.എഫിന് തുടർഭരണം കിട്ടാൻ ആയിരുന്നുവെന്നു ആത്മകഥയിൽ സ്വപ്!*!ന വെളിപ്പെടുത്തുന്നു.
ഭരണംമറിയാൽ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടർ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച് ഓഡിയോ റെക്കോർഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്ന പറയുന്നു.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തി നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.