jaishankar

കാൻബെറ: ലോകത്തെിടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നതുമായ പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം യുക്രെയിനിലെ ജനവാസ മേഖലകളിൽ വ്യാപക റഷ്യൻ വ്യോമാക്രമണമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്രെയിനും റഷ്യയും ചർച്ചയും നയതന്ത്ര മാർഗങ്ങളും അവലംബിക്കണമെന്നും ഇന്നലെ സിഡ്നിയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.