aircraft

റോം: പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ ലാന്റിംഗ് ഗിയർ ടയർ പൊട്ടി. ഇറ്റലി ടാരന്റോയിൽ നിന്ന് പറന്നുയർന്ന അറ്റ്ലസ് എയർ വിമാനത്തിന്റെ ടയറാണ് പൊട്ടി റൺവേയിൽ വീണത്. സംഭവത്തെ തുടർന്ന് വിമാനം അമേരിക്കയിലെ ചാൾസ്റ്റണിൽ ലാൻഡ് ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. റൺവേയിലൂടെ നീങ്ങുന്ന വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ അതിന്റെ ലാൻഡിംഗ് ഗിയർ ടയറുകളിൽ ഒന്ന് പൊട്ടി റൺവേയിലേയ്ക്ക് വീണു. ടയർ പൊട്ടിയ സ്ഥലത്ത് കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. വിമാനം സുരക്ഷിതമായി ചാൾസ്റ്റണിൽ ലാൻഡ് ചെയ്തെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിമാന കമ്പനി പറയുന്നതിനുസരിച്ച് ഡ്രീംലിഫ്റ്റ് എന്ന ഈ വിമാനം യാത്രക്കാരെ കൊണ്ടുപോകുന്നതല്ല. 2006 സെപ്തംബറിലാണ് ഈ വിമാനം ആദ്യമായി പറന്നുയർന്നത്.

Un Boeing 747 Dreamlifter operat de Atlas Air (N718BA) care a decolat marți dimineață (11OCT22) din Taranto (IT) spre Charleston (SUA) a pierdut o roată a trenului principal de aterizare în timpul decolării.

Avionul operează zborul #5Y4231 și transportă componente de Dreamliner. pic.twitter.com/R95UHkLD7V

— BoardingPass (@BoardingPassRO) October 11, 2022